താലൂക്ക് ആശുപത്രിയിൽ രാവിലെ തിരക്കിൽവലഞ്ഞ് രോഗികൾ. ഒ. പി ടിക്കറ്റ് എടുക്കാൻതന്നെ ദീർഘനേരം വരിനിൽക്കേണ്ടിവന്നു.

Tuesday, 05 Sep, 2023   HARITHA SONU

പേരാമ്പ്ര : താലൂക്ക് ആശുപത്രിയിൽ രാവിലെ തിരക്കിൽവലഞ്ഞ് രോഗികൾ. ഒ.പി ടിക്കറ്റ് എടുക്കാൻതന്നെ ദീർഘനേരം വരിനിൽക്കേണ്ടിവന്നു. പിന്നീട് ആശുപത്രി ഒ. പി യിലും മരുന്നുവാങ്ങാനും വീണ്ടും കാത്തുനിൽക്കേണ്ടിവന്നു. നേരത്തേ ഒ.പി ചീട്ട് എഴുതിനൽകിയിരുന്ന സ്ഥാനത്ത് ഇപ്പോൾ കംപ്യൂട്ടറിൽ വിവരങ്ങൾ രേഖപ്പെടുത്തിയാണ് നൽകുന്നത്. ഇതിന് കൂടുതൽ സമയം വേണ്ടിവരുന്നതും നീണ്ട ക്യൂവിന് കാരണമായി. ഒ.പി യിൽ അതിരാവിലെ ഡോക്ടർമാർ എല്ലാവരും എത്താത്തതും തിരക്ക് വർധിക്കാൻ കാരണമായതായി ചികിത്സതേടിയെത്തിയവർ പറഞ്ഞു. രാവിലെ 8.30 - ന് ഒ.പി യിൽ രണ്ട് ഡോക്ടർമാരാണുണ്ടായിരുന്നത്. ആയിരത്തോളം രോഗികൾ ആശുപത്രിയിലെ ഒ.പി യിൽ ദിവസവും എത്താറുണ്ട്. ഒ.പി യും കാഷ്വാലിറ്റിയും ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്. രാത്രിയിൽ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരു അധിക ഡോക്ടറുടെ സേവനവും ലഭ്യാമാക്കിയിട്ടുണ്ട്.